തിരുവല്ല: പിസി ചാക്കോയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ രംഗത്ത്. സംസ്‌ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നേതാക്കളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ പിസി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമാണെന്നും പിജെ കുര്യന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ സ്‌ഥാനാര്‍ഥി നിര്‍ണയം നടക്കുന്നത് തെറ്റായ രീതിയിലാണ്. സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്‌തിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്; കുര്യന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിസി ചാക്കോ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം രാജിവെക്കാന്‍ പാടില്ലായിരുന്നുവെന്നും കുര്യന്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസിന് സംസ്‌ഥാനത്ത് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ബിജെപിയിൽ ചേർന്നതിന് പിന്നാലെ മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം