തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി. ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
പനിയോ ചുമയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർഥികള്‍ക്ക് യാത്ര അനുവദിക്കില്ല. സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണം. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാർഥികളും കൊണ്ടുവരണം. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
വാഹനത്തില്‍ എസിയും തുണികൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണെന്നും നിർദേശിച്ചിട്ടിട്ടുണ്ട്. മോട്ടര്‍ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്ന വാഹനങ്ങൾ മാത്രമേ വിദ്യാർഥികളുടെ യാത്രയ്‌ക്കായി ഉപയോഗിക്കാനാവൂ.
ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ടു ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്‌റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. സ്‌കൂൾ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തുമെന്നും മന്ത്രി ആന്റ്ണി രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Must Read: വാക്‌സിൻ ഇടവേളയിൽ ഇളവ്; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകി