ഗ്യാൻവാപി മസ്‌ജിദ്; ഇന്ന് വിധിയില്ല, മുസ്‌ലിം പക്ഷത്തിന്റെ ഹരജി 26ന് പരിഗണിക്കും

By Desk Reporter, Malabar News
Gyanvapi case: No verdict today, court to hear Muslim side's plea on May 26
Ajwa Travels

ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഇന്ന് വിധിയില്ല. കേസിൽ മെയ് 26ന് അടുത്ത വാദം കേൾക്കാൻ വാരാണസി ജില്ലാ കോടതി നിശ്‌ചയിച്ചു. പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരണം നടത്തിയത് നിയമവിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ വാദം ആദ്യം കേൾക്കുമെന്ന് കോടതി ഇന്ന് പറഞ്ഞു.

കേസിൽ വാദം കേൾക്കുന്നതിനുള്ള നടപടികൾ വ്യാഴാഴ്‌ച ആരംഭിക്കും, ആദ്യം ‘നിലനിൽക്കുന്നതാണോ’ എന്ന് പരിശോധിക്കും. കമ്മീഷന്റെ സർവേ റിപ്പോർട്ടിൽ എതിർപ്പുകൾ രേഖപ്പെടുത്താൻ ഇരുകക്ഷികൾക്കും കോടതി അനുമതി നൽകി. കമ്മീഷൻ റിപ്പോർട്ടിൻമേലുള്ള എതിർപ്പുകൾ ഏഴ് ദിവസത്തിനകം ഇരുകക്ഷികളും സമർപ്പിക്കണം.

ഗ്യാൻവാപി മസ്ജിദ് കേസിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ആണ് വാരാണസി ജില്ലാ കോടതി വാദം കേൾക്കുന്നത്. ഗ്യാൻവാപി മസ്ജിദിലെ സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്ന ആവശ്യവുമായി പള്ളിക്കമ്മറ്റി സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്.

കേസിൽ ഒരു ദിവസം മുമ്പ് വാദം കേൾക്കൽ പൂർത്തിയാക്കി കോടതി ഉത്തരവ് പറയാൻ മാറ്റി വെക്കുകയായിരുന്നു. എന്നാൽ, ഇന്ന് ഹരജി വീണ്ടും പരിഗണിച്ച കോടതി മുസ്‌ലിം പക്ഷത്തിന്റെ കൂടി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.

Most Read:  മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE