മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി

By Trainee Reporter, Malabar News
vismaya case
Ajwa Travels

കൊല്ലം: വിസ്‌മയ കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കിരൺ കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പോലീസുകാർ വളരെ പണിപ്പെട്ടാണ് കിരൺ കുമാറിനെ വാഹനത്തിൽ കയറ്റിയത്. നിലവിൽ കൊല്ലം ജില്ലാ ജയിലിലേക്കാണ് കിരൺ കുമാറിനെ മാറ്റിയത്. കോടതിയിൽ നിന്ന് വിധിയുടെ പകർപ്പ് ലഭിച്ചാലുടൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

ലഭിച്ച ശിക്ഷയെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ കിരൺ കുമാർ തയ്യാറായിട്ടില്ല. അതേസമയം, പ്രതിയായ കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും വിസ്‌മയയുടെ അമ്മ വ്യക്‌തമാക്കി. നിയമപോരാട്ടം തുടരാനാണ് തീരുമാനം. പ്രതിക്ക് ജീവപര്യന്തം എങ്കിലും ലഭിക്കാനായി ഏതറ്റം വരെയും പോവും. നല്ല നിലയിൽ കേസ് അന്വേഷിച്ച പോലീസുകാർക്കും ജനങ്ങളിലെത്തിച്ച മാദ്ധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും വിസ്‌മയയുടെ അമ്മ പറഞ്ഞു.

എന്നാൽ, മകളുടെ മരണത്തിൽ പ്രതി കിരൺ കുമാറിനെ 10 വർഷം കഠിന തടവിന് വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ തൃപ്‌തനാണെന്നാണ് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥർ, പബ്ളിക് പ്രോസിക്യൂട്ടർ, മാദ്ധ്യമ സുഹൃത്തുക്കൾ എന്നിവരാണ് ഈ കേസിന്റെ നെടുംതൂൺ.

എന്റെ സർക്കാരിനെ ഒരു കാരണവശാലും മറക്കാൻ കഴിയില്ല. എന്ത് സഹായവും ചെയ്‌ത്‌ തരാമെന്ന് മുഖ്യമന്ത്രിയും മന്ത്രി ആന്റണി രാജുവും പറഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും ആണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പിഴ തുകയിൽ രണ്ട് ലക്ഷം വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

Most Read: തായ്‌വാൻ വിഷയത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകി ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE