ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്

86 വര്‍ഷത്തെ പഴക്കമുള്ള കേസാണ് ഗ്യാൻവാപി മസ്‌ജിദ് കേസ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് 1936ല്‍ മസ്‌ജിദ്‌ സ്വത്തില്‍ അവകാശവാദം ഉന്നയിച്ചാണ് ഹിന്ദു കക്ഷികളുടെ കേസിന്റെ തുടക്കം. മഹാരാജ വിക്രമാദിത്യന്‍ പണികഴിപ്പിച്ച ക്ഷേത്രഭൂമിയിലാണ് മസ്‌ജിദെന്നും ക്ഷേത്രഭാഗങ്ങള്‍ ഉപയോഗിച്ചാണ് മസ്‌ജിദ്‌ പണിതതെന്നും അതുകൊണ്ട് ആരാധനാലയം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമാണ് അടിസ്‌ഥാന ആവശ്യം.

By Central Desk, Malabar News
Gyanvapi Masjid _ Hindu Women's Petition will stand_Next hearing on 22nd
Ajwa Travels

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താന്‍ ഹിന്ദു സ്‌ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയിലെത്തിയ ഹരജിക്ക് നിലനിൽപ്പുണ്ടെന്നും അടുത്ത വാദം സെപ്റ്റംബർ 22ന് നടത്താമെന്നും ജഡ്‌ജി വിശ്വേശ്വ പ്രാഥമിക വിധിയിൽ പറഞ്ഞു.

ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു 5 ഹിന്ദു സ്‌ത്രീകൾ നൽകിയ ഹരജികൾ നിയമപരമായി നിലനിൽക്കില്ല എന്ന് കാണിച്ചു പള്ളിക്കമ്മറ്റി നൽകിയ ഹരജി തള്ളിക്കൊണ്ടാണ് വാരാണസി ജില്ലാ കോടതി വിധി പറഞ്ഞത്. ഹിന്ദുക്കള്‍ക്ക് പ്രാർഥിക്കാൻ അനുമതി നല്‍കുന്നത് 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളിയത്.

വസ്‌തു വഖഫ് ബോര്‍ഡിന്റേതാണെന്നും കോടതിയില്‍ വാദം കേള്‍ക്കാനാകില്ലെന്നുമാണ് ഇതുവരെ പള്ളി കമ്മിറ്റി വാദിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട ഏത് വിഷയവും കേള്‍ക്കാന്‍ വഖഫ് ബോര്‍ഡിന് മാത്രമേ അവകാശമുള്ളൂയെന്നും അവര്‍ വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

ഗ്യാന്‍വാപി മസ്‌ജിദിന്റെ പുറം ഭിത്തിയില്‍ സ്‌ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവത വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു അഞ്ച് സ്ത്രീകളാണ് ഹരജി സമർപ്പിച്ചിരുന്നത്. 16ആം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് ഗ്യാൻവാപി മസ്‌ജിദ് നിര്‍മിച്ചതെന്ന് 1991ല്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയിൽ ആരോപിക്കുന്നുണ്ട്.

Related Read: ഗ്യാൻവാപി മസ്‌ജിദ് കേസ്: പ്രാഥമിക വിധി ഇന്നുണ്ടായേക്കും; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE