ചണ്ഡീഗഢ്: ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദുരഭിമാനക്കൊലയിൽ യുവതിയുടെ ബന്ധുക്കൾ അടക്കം നാല് പേർ അറസ്‌റ്റിൽ. കൊല്ലപ്പെട്ട പൂജയുടെ അമ്മാവൻ കുൽദീപ്, ബന്ധു വികാസ്, വിക്കി എന്നിവരടക്കം നാല് പേരെ അറസ്‌റ്റ് ചെയ്‌തതായി റോത്തക് എസ്‌പി രാഹുൽ ശർമ പറഞ്ഞു.
ബുധനാഴ്‌ചയാണ് സംഭവം. പൂജ (27), രോഹിത് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവാഹച്ചടങ്ങുകൾക്കായി പുറപ്പെട്ട പങ്കാളികളെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ കുടുംബക്കാര്‍ കല്യാണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്.
ഇരുവരും ജാട്ട് സമുദായത്തില്‍ പെട്ടവരാണെങ്കിലും വ്യത്യസ്‌ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. തുടക്കം മുതല്‍ തന്നെ യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിന് എതിരായിരുന്നു. എന്നാല്‍ കല്യാണ തീയതി നിശ്‌ചയിച്ചതിന് തൊട്ടുമുന്‍പ് കല്യാണത്തിന് സമ്മതമാണ് എന്ന വ്യാജേന അടുത്തുകൂടിയ ശേഷമായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആക്രമണം. ആക്രമണത്തിന് ശേഷം ഇവർ കടന്നുകളഞ്ഞിരുന്നു.
Also Read: ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു