രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

കോഴിക്കോട്: രാമനാട്ടുകരയിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് രാമനാട്ടുകര ബസ് സ്‌റ്റാൻഡ്‌ പരിസരത്തു നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചത്. സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവറാണ് പോലീസിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഫറോക്ക് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ് അൻവർ പിടിയിലായത്. മൂന്ന് പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നത്. ലഹരിമരുന്നുമായി രാമനാട്ടുകരയിൽ ബസ് ഇറങ്ങിയ സമയത്താണ് അൻവറിനെ എക്‌സൈസ്‌ സംഘം പിടികൂടിയത്. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.

Read also: കടകൾ രാത്രി 9 മണി വരെ മാത്രം; സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE