ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഇന്നും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തും. നാല്‍പതോളം പേരുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും.
ഈ മാസം 17ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം, ഹത്രസ് സംഭവത്തിന്റെ മറവില്‍ സർക്കാരിനെതിരെ ഗൂഢാലോചന നടന്നുവെന്നും, സംഘര്‍ഷം സൃഷ്‌ടിക്കാന്‍ നൂറ് കോടി രൂപയുടെ വിദേശഫണ്ട് എത്തിയെന്നുമുള്ള ആരോപണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും അന്വേഷണം ഊര്‍ജിതമാക്കി.
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ഠാക്കൂര്‍ വിഭാഗത്തില്‍പെടുന്ന നാലുപേര്‍ ചേര്‍ന്ന് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം ചികില്‍സയില്‍ ഇരിക്കെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്.
Read also: എ പി അബ്ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്