കൊച്ചി: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കി ഹൈക്കോടതി. എല്ലാ അംഗങ്ങള്‍ക്കും ഇനി മുതല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു. അതായത് ഓരോ 200 അംഗങ്ങള്‍ക്കും ഒരു വോട്ട്. ഇത്തരത്തില്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രീതിയെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ചില ഹരജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു.
ഈ ഹരജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. അതേസമയം വിധിയെകുറിച്ച് മാദ്ധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
എസ്എന്‍ഡിപിയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വെച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
National News: അന്ന് മൽസരിച്ചിരുന്നെങ്കിൽ ശിവസേനയുടെ പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നു; റാവത്ത്