കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിന്, ആവശ്യമായ കോവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്‌ചക്ക് മുൻപ് കേന്ദ്രസർക്കാർ മറുപടി നൽകണം.
എന്നാൽ വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു.
കേരളത്തിന് അനുവദിച്ച വാക്‌സിന്റെ ലിസ്‌റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത് എന്നും കോടതി ചോദിച്ചു. കേരളത്തിന് കിട്ടിയ വാക്‌സിൻ ഡോസുകൾ വളരെ കുറവാണ്. ഇപ്പോഴത്തെ രീതിയിൽ വാക്‌സിൻ നൽകിയാൽ മുഴുവൻ പേർക്കും വാക്‌സിൻ ലഭ്യമാക്കാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: കോവിഡ് ബാധിച്ച് ദേശാഭിമാനി ലേഖകൻ മരണപ്പെട്ടു