ന്യൂഡെൽഹി : ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ലക്‌നൗ സഞ്‌ജയ് ഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാൺ സിംഗ് കഴിയുന്നത്.
കഴിഞ്ഞ ജൂലൈ 4ആം തീയതിയാണ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കല്യാൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇടക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും ഗുരുതരമാകുകയായിരുന്നു. ഡോക്‌ടർ ആർകെ ധിമാന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കല്യാൺ സിംഗിനെ ചികിൽസിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി പദവി കൂടാതെ രാജസ്‌ഥാൻ ഗവർണർ പദവിയിലും കല്യാൺ സിംഗ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ കല്യാൺ സിംഗിന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കല്യാൺ സിംഗിനെ സന്ദർശിച്ചു.
Read also : ഫോൺ ചോർത്തൽ തടയാൻ ഞാൻ മൊബൈൽ ക്യാമറ ഇൻസുലേഷൻ വെച്ച് അടച്ചു; മമത