സംസ്‌ഥാനത്ത് ആദ്യമായി ബ്ളോക്കുതല ഹെല്‍ത്ത് മേള; ഉൽഘാടനം നാളെ

By News Bureau, Malabar News
Health Minister Veena George
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ളോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെകെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉൽഘാടനവും മന്ത്രി നിര്‍വഹിക്കും.

വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്‌ഥാനത്തെ 152 റവന്യൂ ബ്ളോക്കുകളിലായി ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി ഇ സഞ്‌ജീവിനി ഒപിഡി ടെലി മെഡിസിന്‍, ഹൃദ്രോഗവിഭാഗം, സ്‌ത്രീരോഗവിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്‌രോഗ വിഭാഗം, ഇഎന്‍ടി, നേത്രരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, വൃക്കരോഗ വിഭാഗം, ആര്‍ബിഎസ്‌കെ സ്‌ക്രീനിങ്ങ്, കുഷ്‌ഠരോഗ പരിശോധന, ജീവിത ശൈലിരോഗ പരിശോധന, ക്ഷയരോഗ പരിശോധന, മാനസികാരോഗ്യ കൗണ്‍സിലിംഗ്, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ മേളയുടെ ഭാഗമായി നടത്തും. മരുന്ന് വിതരണവും ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

‘കാലാവസ്‌ഥാ വ്യതിയാനവും ആരോഗ്യവും’ എന്ന വിഷയത്തില്‍ ആരോഗ്യ സെമിനാറും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കും. കൂടാതെ നാളെ രാവിലെ എട്ട് മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചരണ റാലിയും സംഘടിപ്പിക്കുന്നു.

Most Read: വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE