തിരുവനന്തപുരം: കോവിഡ് സ്‌ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റെയ്നില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്‌ഥാനത്ത് ഒമൈക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് മന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തില്‍ വ്യത്യസ്‌തമായ പ്രതിരോധ തന്ത്രമാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അല്ലാതെ ആശുപത്രികളില്‍ പേവേണ്ടതില്ല. പൊതുജനങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്‌ഥാനത്ത് 15-17 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് 70 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് നൂറ് ശതമാവും രണ്ടാം ഡോസ് 84 ശതമാനത്തിലേറെയും കൊടുത്തു. ബൂസ്‌റ്റര്‍ ഡോസ് ഇതുവരെ 5,05,291 ഡോസുകള്‍ കൊടുത്തതായും മന്ത്രി പറഞ്ഞു.
Must Read: ആദിവാസി പെണ്‍കുട്ടികളുടെ ആത്‌മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങും