സിറോ സർവേ; കേരളത്തിൽ കുട്ടികളിലും നടത്താൻ തീരുമാനം

By Team Member, Malabar News
kerala health
Rep. Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിനായി 18 വയസിൽ താഴെയുള്ളവരിലും സിറോ സർവേ നടത്താൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്‌തി അറിയുന്നതിനായി അടുത്ത മാസമാണ് കേരളത്തിലെ 14 ജില്ലകളിൽ സിറോ സർവേ നടത്തുക. ഇതിൽ 18 വയസിന് താഴെയുള്ളവരെയും ഉൾപ്പെടുത്താനാണ് തീരുമാനം.

കോവിഡ് കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ നേരത്തെ നടത്തിയിരുന്ന സിറോ സർവേയിൽ കുട്ടികളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇവരിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമായില്ലെങ്കിലും, ഇവർ രോഗവാഹകർ ആയേക്കാമെന്ന നിഗമനത്തെ തുടർന്നാണ് സിറോ സർവേ നടത്താൻ തീരുമാനിച്ചത്.

മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെ ആണെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നിലവിൽ എത്ര കുട്ടികൾ കോവിഡ് ബാധിതർ ആയിരുന്നു എന്ന് കണ്ടെത്തുന്നത്. അതേസമയം കേരളത്തിൽ ഇതുവരെ എത്ര കുട്ടികൾക്ക് കോവിഡ് ബാധിച്ചുവെന്ന കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. എന്നാൽ ജില്ലകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം സംസ്‌ഥാനത്ത് ഇതിനോടകം 4.5 ലക്ഷം കുട്ടികൾക്ക് കോവിഡ് വന്ന് പോയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തുന്നത്.

Read also : വെറും 12 മണിക്കൂർ! ‘മിഷൻ സി’ ഗാനം 2 ലക്ഷം ആസ്വാദകരെ ക്രോസ്‌ചെയ്യുന്നു!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE