ഓഹരി വിപണിയിൽ കനത്ത നഷ്‌ടം; സെൻസെക്‌സ് 1,939 പോയിന്റ് ഇടിഞ്ഞു

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: ഒൻപത് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി സെൻസെക്‌സ്. 1,939 പോയിന്റ് താഴ്ന്ന് 49,099.99 നിലവാരത്തിലേക്കാണ് സൂചിക പിൻവാങ്ങിയത്. നിഫ്റ്റിയാകട്ടെ 568 പോയിന്റ് നഷ്‌ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചക്ക് ശേഷം സെൻസെക്‌സ് ഒരുഘട്ടത്തിൽ 2,148 പോയിന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500ന് താഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയാണ് നഷ്‌ടമായത്.

ബാങ്ക്, ധനകാര്യ ഓഹരികളാണ് കൂടുതൽ നഷ്‌ടത്തിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ ഇടിവ്. വിൽപ്പന സമ്മർദ്ദമാണ് ഇടിവിന് മുഖ്യകാരണമായത്. ഏഷ്യൻ വിപണികളിൽ അപ്പാടെ തകർച്ച പ്രതിഫലിച്ചു.

ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്‌സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ച നേരിട്ടത്.

നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്ന് ശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ട് ശതമാനം വീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75 ശതമാനവും 0.74 ശതമാനവും ഇടിവ് നേരിട്ടു.

Read Also: ‘ഇത് വെറുമൊരു ട്രെയിലർ’; മുകേഷ് അംബാനിക്ക് വന്ന ഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE