കീവ് അടക്കമുള്ള നഗരങ്ങളിൽ വീണ്ടും കനത്ത മിസൈലാക്രമണം

By Staff Reporter, Malabar News
missile strike
Ajwa Travels

കീവ്: യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്‌ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു. കരിങ്കടൽ തീരത്തു റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിന് പിന്നാലെയാണു യുക്രൈനിലാകെ മിസൈലാക്രമണം നടന്നത്.

വ്യാഴാഴ്‌ച യുക്രൈൻ സേനയുടെ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്‌ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ കഴിഞ്ഞദിവസം സ്‌ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകൾക്കു തീപിടിച്ചാണു റഷ്യയുടെ വിശദീകരണം. കപ്പൽ മുങ്ങാൻ കാരണം യുക്രൈൻ ആക്രമണമാണെന്ന വാർത്തകൾ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.

അതേസമയം, എട്ടാം ആഴ്‌ചയിലേക്ക് പ്രവേശിക്കുന്ന യുദ്ധത്തിൽ ഇതേവരെ 2500-3000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി അറിയിച്ചു. 19,000-20,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Read Also: വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE