മസ്‌കറ്റ്: ഒമാനിലെ സുർ വിലായത്തിൽ ഒരാഴ്‌ച മുൻപുണ്ടായ കനത്ത മഴയിൽ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തുടർച്ചയായ പത്ത് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് ദുരന്തത്തിനിരയായ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സിവിൽ ഡിഫൻസിനൊപ്പം ദക്ഷിണ ശർഖിയ ഗവർണറേറ്റിലെ സ്‌പെഷ്യൽ ടാസ്‌ക് പോലീസും തിരച്ചിലിനുണ്ടായിരുന്നു.
ജൂലൈ 16ന് ഒമാനിലെ വിവിധ സ്‌ഥലങ്ങളിൽ പെയ്‌ത ശക്‌തമായ മഴക്ക് പിന്നാലെ തെക്കൻ ശർഖിയ ഗവർണറേറ്റിൽ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കാൻ സർക്കാർ- സ്വകാര്യ സ്‌ഥാപനങ്ങൾ ഇപ്പോഴും ശ്രമം നടത്തിവരികയാണ്.
Also Read: ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഡാര്‍ക്ക് വെബില്‍ വില്‍പനക്കെന്ന് വാർത്ത; നിഷേധിച്ച് ക്‌ളബ്ഹൗസ്