പാലക്കാട്: അട്ടപ്പാടിയിലും പരിസരങ്ങളിലും കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ അട്ടപ്പാടിയിലെ ചില ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടുപോയി. മൂന്ന് ദിവസമായി പ്രദേശത്ത് ശക്‌തമായ മഴയാണ് പെയ്യുന്നത്. ഇതേത്തുടര്‍ന്ന് കുന്തിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.
സൈലന്റ് വാലി വനമേഖലയില്‍ കനത്ത മഴ പെയ്‌തതിനാല്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കനത്ത മഴയിൽ അട്ടപ്പാടിയിലെ ചില ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടുപോയതായാണ് വിവരം. താവളം, ചെമ്മണ്ണൂര്‍ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്.
അതേസമയം അടിയന്തര സാഹചര്യം നേരിടാന്‍ പ്രാദേശിക ഭരണകൂടം സജ്‌ജമാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ജില്ലയുടെ മറ്റ് മേഖലകളിലും മഴ ശക്‌തമാണ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകളും 10 സെന്റീമീറ്ററിലധികം ഉയർത്തിയിട്ടുണ്ട്. 97.5 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഇന്നലെ 92.95 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെയാണ് ഡാം തുറന്നുവിട്ടത്. ഡാമിൻററെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. കാഞ്ഞിരപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശിരുവാണി അണക്കെട്ടും തുറന്നു വിടാനുള്ള സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Malabar News: മലപ്പുറത്ത് വീണ്ടും രോഗബാധിതർ കൂടി; ടിപിആർ 20നു മുകളിൽ, ചികിൽസാ സൗകര്യം വർധിപ്പിക്കും