ചെന്നൈ: തമിഴ്‌നാട് വെല്ലൂരിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു. വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് ദുരന്തം ഉണ്ടായത്. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്. 5 സ്‌ത്രീകളും നാല് കുട്ടികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സുരക്ഷിത സ്‌ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇവർ ഇവിടെ തുടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അഞ്ച് ലക്ഷം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിലെ വിവിധ മേഖലകളിൽ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാ തീരം തൊട്ടു. ആന്ധ്രയിലും കനത്ത മഴയാണ് പെയ്യുന്നത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Read Also: കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി