പാറ്റ്‌ന: ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ബീഹാറില്‍ ഗതാഗത കുരുക്ക് രൂക്ഷം. പൊതുജനം അനാവശ്യമായി പുറത്തിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് പോലീസ് വ്യക്‌തമാക്കി.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് 5നാണ് ബീഹാറിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തെ നിയന്ത്രണങ്ങളുടെ ഫലമായി രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അവലോകനത്തിന് ശേഷം ഇന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലോക്ക്‌ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്.
അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും നടപടി ഫലപ്രദമല്ലെന്ന് അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ മിഥിലേഷ് കുമാര്‍ സുമന്‍ പറഞ്ഞു. അതേസമയം രാത്രി 7 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രിയുള്ള കര്‍ഫ്യൂ തുടരും.
Read also: മലയാളത്തിന് വിലക്ക്; വിവാദ സർക്കുലറിൽ മാപ്പ് പറഞ്ഞ് ഡെൽഹി ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്