പത്തനംതിട്ട: പമ്പ മണല്‍കടത്തുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്‌തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. വിജിലന്‍സ് ഡയറക്‌ടറുടെ ഹരജിയിലാണ് കോടതി ഇടപെടല്‍.
2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്‌തതിന് ജില്ലാ കളക്‌ടർ അനുമതി നല്‍കിയ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. മണല്‍ കടത്തുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ മണല്‍ നീക്കം ചെയ്യാന്‍ കളക്‌ടർക്ക് അനുമതിയില്ലായെന്ന ആരോപണമാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിടാന്‍ കളക്‌ടർക്ക് അനുമതിയുണ്ടെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
Read more: അഭിഷേകോ ശ്വേതയോ അക്രമത്തിന് ഇരയായിരുന്നു എങ്കില്‍ ഇങ്ങനെ പറയുമോ?- ജയ ബച്ചനെതിരെ കങ്കണ