ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ

By News Desk, Malabar News
MalabarNews_attappadi
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കരാറില്‍ ഹൈക്കോടതിയുടെ സ്റ്റേ. രണ്ടായിരം ഏക്കറോളം ഭൂമി ആദിവാസികള്‍ പോലും അറിയാതെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിക്കെതിരെ രണ്ട് മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ.

ഓള്‍ ഇന്ത്യ ക്രാന്തികാരി കിസ്സാന്‍ സഭ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി സ്വകാര്യ കമ്പനിയുടെ കരാര്‍ സ്റ്റേ ചെയ്തത്. ആദിവാസികളുടെ പുനരധിവാസത്തിന് രൂപീകരിച്ച അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. തൃശൂര്‍ ആസ്ഥാനമായ  സ്ഥാപനത്തിനാണ് ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനായി 26 വര്‍ഷത്തേക്ക് ഭൂമി നല്‍കിയത്. 2019 ഫെബ്രുവരിയില്‍ ഒപ്പിട്ട കരാര്‍ ആദിവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. സ്വകാര്യ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് 420 ആദിവാസി കുടുംബങ്ങളും ഇത്തരത്തില്‍ ഭൂമി കൈമാറിയ കാര്യം അറിയുന്നത്.

തുടര്‍ന്ന് ആദിവാസികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രതിഷേധം ഉണ്ടായി. അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി എം. ഡി കൂടിയായ ഒറ്റപ്പാലം സബ് കളക്ടറാണ് കരാറില്‍ ഒപ്പുവച്ചിരുന്നത്. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് പതിച്ച് പട്ടയം നല്‍കിയ ഭൂമി സൊസൈറ്റിയുടെ കീഴിലാക്കിയിരുന്നു. ഈ ഭൂമി തിരികെ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴാണ് ഈ ഭൂമിയില്‍ എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കി വിനോദ സഞ്ചാരികളെ അട്ടപ്പാടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നല്‍കിയത്.

അട്ടപ്പാടിയിലെ വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര ഫാമുകളിലാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വരടിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് ആദിവാസികള്‍ ഇത് സംബന്ധിച്ച് വിവരം അന്വേഷിച്ചത്. അപ്പോള്‍ മാത്രമാണ് ഭൂമിയുടെ അവകാശികളായ ആദിവാസി കുടുംബങ്ങള്‍ അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി (എ.സി.എഫ്. എസ്) ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയ കാര്യം അറിയുന്നത്.

Malabar News: വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE