മുംബൈ: ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനവുനടക്കുമെന്ന് ഗവേഷണ സ്‌ഥാപനമായ ഇന്ത്യ റേറ്റിംഗ്‌സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ 10 മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ കൈയടക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. നിലവിൽ രണ്ട് മുതൽ 4 വരെയാണ് ഈ കണക്കുകൾ.
കോവിഡ് വ്യാപനത്തെ തുടർന്ന് ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ വഴിയുള്ള വിൽപ്പനക്ക് പ്രാധാന്യം വർധിച്ചതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഓൺലൈൻ വിൽപ്പന ഈ പരിധിയിലേക്ക് എത്താൻ കുറഞ്ഞത് 5 വർഷം വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്.
ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരികയാണെന്ന് റേറ്റിംഗ് കമ്പനിയായ ഫിച്ച് ഗ്രൂപ്പ് പറയുന്നു. ഓൺലൈൻ വിൽപ്പന കൂടുതൽ സ്വീകാര്യമാക്കാൻ കമ്പനികൾ വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും തയാറാക്കുകയാണ്. വിൽപ്പന പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളിൽ പ്രത്യേകം ബ്രാൻഡുകൾ പോലും ഇപ്പോൾ അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.
Read also: കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന