തിരുവനന്തപുരം: സ്‌ത്രീകൾ പ്രധാനമായും വിവേചനം നേരിടുന്നത് തൊഴിൽ മേഖലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്ന് തന്നെയാണ്. വീട്ടുകാര്യങ്ങളെല്ലാം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധം ശരിയല്ല. ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകള്‍ക്ക് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ആർജവം കുറവാണെന്ന യാഥാസ്‌ഥിതിക ബോധത്തെ അധികാര വികേന്ദ്രീകരണം പൊളിച്ചെഴുതി. സ്‌ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കുന്നതില്‍ കുടുംബശ്രീകള്‍ നാഴികക്കല്ലായി. സ്‌ത്രീ വിരുദ്ധതയ്‌ക്ക് എതിരായ പോരാട്ടത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ‘സ്‌ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം സമം’ എന്ന പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read: നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം