പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. കൂടാതെ എല്ലാ ശനിയാഴ്‌ചയും ഷോളയാർ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു.
വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അജി കൃഷ്‌ണനെതിരെ പോലീസ് കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി.
ഷോളയാർ വട്ടലക്കി എന്ന സ്‌ഥലത്ത് താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്‌ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. വിദേശത്തായിരുന്ന അജി കൃഷ്‌ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു അറസ്‌റ്റ്.
Most Read: ശ്രീലങ്കയില്‍ പ്രതിഷേധം ശക്‌തം; പ്രധാനമന്ത്രിയുടെ ഓഫിസും കൈയ്യടക്കി പ്രതിഷേധക്കാര്‍