കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് മൂന്നാമതും കസ്‌റ്റംസ് നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ട് തവണ നോട്ടീസയച്ചിട്ടും വിനോദിനി ഹാജരായിരുന്നില്ല. ഇത്തവണ തപാല്‍ മാര്‍ഗവും ഇ-മെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30നും വിനോദിനി ഹാജരായില്ലെങ്കില്‍ കോടതി വഴി വാറണ്ട് അയക്കാനാണ് നീക്കം. ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനിക്ക് എങ്ങനെ ലഭിച്ചുവെന്നാണ് കസ്‌റ്റംസ് പരിശോധിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 5 ഐഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയിരുന്നത്. ഇതിൽ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. ഐഎംഇഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
Read also: മാന്നാർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ