മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. കഴിഞ്ഞ ദിവസമാണ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു.
National News: ‘തിരിച്ചടിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്’; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
30ആം തീയതി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസിന് കോടതി അനുമതി ലഭിച്ചിരിക്കുന്നത്. ഏഴ് നിബന്ധനകളുടെ അടിസ്‌ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയില്‍ ഡോക്‌ടർമാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി. ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ കോവിഡ് ടെസ്‌റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികില്‍സ തടസപ്പെടുത്തരുത് തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍.