മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ലീഗ് യുഡിഎഫിലെ പ്രബലകക്ഷിയാണ്. അര്‍ഹമായ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. നേരത്തെ എൻഡിഎ മുന്നണിയിലേക്ക് ലീഗിനെ സ്വാഗതം ചെയ്‌ത വിവാദത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു. എൻഡിഎയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരുകാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ട സ്‌ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കും.
മുസ്‌ലിം ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്‌ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്‌തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അതേസമയം ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്‌തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്നും കേരളത്തിലെ ഭരണം തകിടം മറിഞ്ഞിരിക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: റേഷന്‍, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം