ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നിയമപ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കസ്‌റ്റംസിനോട് വിശദാംശങ്ങൾ തേടി സംസ്‌ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരമാണ് സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായ എപി രാജീവൻ ഇത് സംബന്ധിച്ച് കസ്‌റ്റംസിന് കത്ത് നൽകി.

ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എത്ര പേർക്ക് സമൻസ് അയച്ചു, ഇറക്കുമതി ചെയ്‌ത വസ്‌തുക്കളുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നിങ്ങനെ ആറ് ചോദ്യങ്ങൾ കത്തിലൂടെ ഉന്നയിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെയും പ്രോട്ടോക്കോൾ ഓഫീസറെയുമടക്കം ഈന്തപ്പഴ ഇറക്കുമതി വിവാദത്തിൽ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്‌ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് ഡ്യൂട്ടി അടക്കാൻ ബാധ്യസ്‌ഥനായ ഇറക്കുമതിക്കാരൻ ആരാണെന്നും സർക്കാർ കസ്‌റ്റംസിനോട് ചോദിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും കത്തിൽ പറയുന്നു. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന ഒരു പരാതിയെ കുറിച്ചും അന്വേഷണത്തിന്റെ വിശദാംശങ്ങളെ കുറിച്ചും സംസ്‌ഥാന സർക്കാർ വിവരങ്ങൾ ആരായുന്നത് അസാധാരണമാണ്. വിവരാവകാശ നിയമപ്രകാരം പ്രോട്ടോക്കോള്‍ ഉദ്യോഗസ്‌ഥൻ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് പതിവിന് വിപരീതമായ നടപടിയുമാണ്.

Also Read: കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE