ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിലിരുന്ന രോഗികളാണ് മരിച്ചത്.
ഓക്‌സിജൻ സിലിണ്ടറുകൾ നിറക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം വന്നതാണ് 11 ജീവനുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയത്. ഇവിടെ ഐസിയുവിൽ മാത്രം 700 കോവിഡ് രോഗികളാണ് ചികിൽസയിലുള്ളത്. ജനറൽ വാർഡുകളിൽ 300 രോഗികളുമുണ്ട്.
രോഗികളുടെ മരണത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Also Read: നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്‌ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം