ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയും സിപിഐയും തമ്മിൽ സീറ്റുധാരണയായി. സിപിഐ ആറ് സീറ്റുകളിലാണ് മൽസരിക്കുക. ഏതൊക്കെ സീറ്റുകളാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചർച്ചയുടെ ആദ്യഘട്ടം മുതൽ 10 സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഡിഎംകെ ആറ് സീറ്റ് നൽകാം എന്ന ധാരണയിൽ എത്തുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സഖ്യം ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി ആർ മുത്തരശൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഐ ഡിഎംകെയുമായി സഖ്യത്തിലായിരുന്നു. ഇതിനെ തുടർന്ന് മൽസരിച്ച രണ്ട് സീറ്റുകളിലും വിജയം നേടാൻ സിപിഐക്ക് സാധിക്കുകയും ചെയ്‌തിരുന്നു.
ഇക്കുറി 12 നിയമസഭാ സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ, ഏഴ് സീറ്റുകൾ നൽകാമെന്ന ധാരണയിലാണ് ഡിഎംകെ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകും.
Also Read: അതിർത്തി യാത്രാ നിയന്ത്രണം; കർണാടകയോട് വിശദീകരണം തേടി ഹൈക്കോടതി