ബെംഗളൂരു: കേരളാ-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്‌ച കർണാടക സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. അതേസമയം, അതിർത്തി റോഡുകൾ അടക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അതിർത്തികൾ അടക്കുന്നതിന് പകരമായി ചെക്ക്പോസ്‌റ്റുകളിൽ ആർടിപിസിആർ പരിശോധനക്കുള്ള സൗകര്യമൊരുക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് കർണാടകയോട് കോടതി നിർദേശിച്ചു.
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിക്ക് എതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കേരളത്തിൽ കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
Read also: കോവിഡ് പോസിറ്റീവെന്ന് വെളിപ്പെടുത്തി യാത്രക്കാരൻ; ഇൻഡിഗോ വിമാനം യാത്ര റദ്ദാക്കി