കോഴിക്കോട്: പൊതുവേദിയില്‍ വിദ്യാർഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്‌ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്‌കാരം നൽകില്ലായിരുന്നു.
പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്‌തക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്. അതേസമയം, പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്‌ദുള്ള മുസ്‌ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്‌ജ തോന്നിയതിനെ തുടർന്നാണ് വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്‌തയുടെ പുതിയ വിശദീകരണം.
സമസ്‌തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്‌കരിച്ചവയാണെന്നും ബാലാവകാശ കമ്മീഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്‌ത വ്യക്‌തമാക്കി. വിവാദത്തില്‍ സമസ്‌ത സെക്രട്ടറിയെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്‌വൈഎസ്) സംസ്‌ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് സെക്രട്ടറി, സെക്രട്ടറി എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു.
Read Also: ഡെൽഹിയിലെ തീപിടുത്തം; മരണം 27 ആയി, ഇനിയും ഉയർന്നേക്കുമെന്ന് പോലീസ്
പാവം കുട്ടി. അതും പെൺകുട്ടി! ഏതെങ്കിലും തുരങ്കത്തിൽ ഒളിച്ചിരിക്കേണ്ട, ഇമ്മാതിരി യോനീദള വാഹകരായ പടപ്പുകൾ, കടുക്കവെള്ളം “കുടിച്ചിരിക്കുന്ന” താടീവാഹകരൂടെ സമീപത്ത് പ്രവേശിക്കുകയോ? മ്ലേശ്ചം!.
ഇപ്പോ ഇത്രയേയുള്ളു. ഇനി ഇതാവർത്തിച്ചാൽ, അടുത്ത ചടങ്ങിൽ ആവാം! ന്തെയ്? എന്നാണു ചോദ്യം! സമസ്ത അപരാധങ്ങളും പൊറുക്കണേ നാഥാ!