ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നു. 20,539 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 234 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 1,00,37,398 പേരാണ് രാജ്യത്ത് കൊറോണ വൈറസില്‍ നിന്നും രോഗമുക്‌തി നേടിയത്. അതേസമയം 1,50,570 പേര്‍ക്ക് രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 2,25,449 സജീവ കോവിഡ് കേസുകളാണുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്‌ഥാനമായ കേരളത്തില്‍ 64,639 സജീവ കേസുകളാണ് നിലവിലുള്ളത്. അതേസമയം 24 മണിക്കൂറിനിടെ 52,276 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു.
ഡെല്‍ഹിയില്‍ 4,168 സജീവ കേസുകള്‍ നിലവിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യതലസ്‌ഥാനത്ത് ഇതുവരെ 6,14,026 പേര്‍ രോഗമുക്‌തി നേടുകയും 10,644 പേര്‍ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ജനുവരി 7 വരെ 17,93,36,364 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. 9,35,369 സാമ്പിളുകള്‍ വ്യാഴാഴ്‌ച മാത്രം പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.
അതേസമയം, കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി സംസ്‌ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഇന്ന് ഡ്രൈ റണ്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഡ്രൈ റണ്‍ വിലയിരുത്താന്‍ ഇന്ന് തമിഴ്നാട് സന്ദര്‍ശിക്കും. സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ജനുവരി 13 മുതല്‍ സജ്‌ജമാണെന്ന് കേന്ദ്രം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read Also: കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം