ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 89,129 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ കണക്കാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി. 24 മണിക്കൂറിനിടെ 44,202 പേര്‍ കോവിഡ് മുക്‌തരായിട്ടുണ്ട്. രോഗമുക്‌തി നേടിയവരുടെ ആകെ എണ്ണം 1,15,69,241 ആണ്. രാജ്യത്ത് നിലവില്‍ ചികിൽസയിലുള്ളത് 658909 പേരാണ്.
സെപ്റ്റംബർ 20ന് രാജ്യത്ത് 92,605 കേസുകളാണ് റജിസ്‌റ്റർ ചെയ്‌തത്. അതിന് ശേഷം ഇത്രയധികം കോവിഡ് രോഗികൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ചണ്ഡീഗഢ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡെൽഹി, ഹരിയാന എന്നിവിടങ്ങളിൽ സ്‌ഥിതിതി അതീവ ഗുരുതരമാണ്.
മഹാരാഷ്‌ട്രയിലാണ് സ്‌ഥിതി ഏറ്റവും ഗുരുതരം. 47,827 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട് ചെയ്‌തത്. മാർച്ച് 2020ന് ശേഷം മഹാരാഷ്‌ട്രയിൽ ഒരു ദിവസം റിപ്പോർട് ചെയ്‌തതിലെ ഏറ്റവുമുയർന്ന കണക്കാണിത്. മുംബൈയിൽ മാത്രം ഇന്നലെ 8648 കേസുകൾ റിപ്പോർട് ചെയ്‌തു.
Also Read: കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി