കോഹ്‌ലിയുടെ ശ്രമം പാഴായി; ഇന്ത്യക്ക് 12 റൺസിന്റെ തോൽവി

By Trainee Reporter, Malabar News
Ajwa Travels

സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ പരാജയം. 187 റൺസ് വിജയ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് നിശ്‌ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 85 റൺസ് എടുത്ത നായകൻ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ച വെച്ചത്. അവസാന മൽസരത്തിൽ തോറ്റെങ്കിലും ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

187 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ  രാഹുലിന്റെ വിക്കറ്റ് നഷ്‌ടമായി. മാക്‌സ്‌വെല്ലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേടിയത്. പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിയും ധവാനും ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 5.4 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടത്തി. പവർപ്ളേയിൽ 55 റൺസാണ് ഇരുവരും ചേർന്ന് അടിച്ച് കൂട്ടിയത്. എന്നാൽ 9ആം ഓവറിൽ ധവാന്റെ വിക്കറ്റ് വീണതോടെ കളി വീണ്ടും ഓസ്ട്രേലിയക്ക് അനുകൂലമായി.

പിന്നീട് ഇറങ്ങിയ സഞ്‌ജു സാംസണും കോഹ്‌ലിയും ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്തി. കോഹ്‌ലി 50 കടന്നപ്പോൾ സഞ്‌ജുവിന് പക്ഷേ മികച്ച പ്രകടനം കാഴ്‌ച വെക്കാൻ കഴിഞ്ഞില്ല. 13ആം ഓവറിൽ സഞ്‌ജുവിന്റേയും പിന്നാലെ ഇറങ്ങിയ ശ്രേയസ് അയ്യരുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. ഇതോടെ ഇന്ത്യയുടെ പരാജയം ഏകദേശം ഉറപ്പായി. എന്നാൽ കോഹ്‌ലി ഒരറ്റത്തു നിന്നും ഇന്ത്യയുടെ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. ശ്രേയസിന് ശേഷം ക്രീസിൽ എത്തിയ ഹാർദിക് പാണ്ഡ്യയും കോഹ്‌ലിയും ചേർന്ന് പ്രതീക്ഷ നൽകിയെങ്കിലും 18ആം ഓവറിൽ ഹാർദിക്കിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്‌ടമായി. 19ആം ഓവറിന്റെ തുടക്കത്തിൽ തന്നെ കോഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ മങ്ങി. 61 പന്തിൽ നിന്നും 85 റൺസാണ് ഇന്ത്യൻ നായകൻ അടിച്ചെടുത്തത്. അവസാന ഓവറുകളിൽ ഇന്ത്യയെ രക്ഷിക്കാൻ ശാർദുൽ ഠാക്കൂർ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

ഓസ്‌ട്രേലിയക്കായി മിച്ചൽ സ്വെപ്‌സൺ നാലോവറിൽ നിന്നും 23 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. മാക്‌സ്‌വെൽ, ടൈ, സാംപ, അബോട്ട് എന്നിവർ ഓരോ വിക്കറ്റും വീതവും നേടി.

ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഇന്ത്യക്ക് വേണ്ടി വാഷിംഗ്‌ടൺ സുന്ദർ രണ്ട് വിക്കറ്റും ശാർദുൽ ഠാക്കൂറും നടരാജനും ഓരോ വിക്കറ്റ് വീതവും നേടി.

Read also: ഗ്വാളിയോറും ഓർച്ചയും യുനെസ്‌കോയുടെ പൈതൃക നഗര പട്ടികയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE