ലണ്ടന്‍: ഇംഗ്‌ളണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ താരത്തിന് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്തിനാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്ത്യൻ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി രാവിലെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴാണ് ബിസിസിഐ വൃത്തങ്ങൾ പേര് വെളിപ്പെടുത്തിയത്.
ഇംഗ്‌ളണ്ടിനെതിരെയുള്ള ടെസ്‌റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ താരത്തിന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട് പുറത്തുവന്നത്. താരം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഓഗസ്‌റ്റ് നാലിനാണ് ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്‌റ്റ്.
ആദ്യം തൊണ്ട വേദന അനുഭവപ്പെട്ട പന്തിന് തുടര്‍ന്ന് നടത്തിയ ടെസ്‌റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം പന്തിനെ ഒഴിവാക്കി ടീം ദർഹാമിലേക്ക് പോകും. കോവിഡ് നെഗറ്റിവ് ആയതിനുശേഷം ആരോഗ്യ നില കൂടി പരിശോധിച്ചാവും പന്തിനെ ടീമിൽ ഉൾപ്പെടുത്തുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ കളിക്കാർക്ക് കത്തയച്ചിട്ടുണ്ട്.
Read Also: കോവിഡ് നിയന്ത്രണം: ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്‌ഥർ; കേന്ദ്രം