ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും, റെയിൽ പാതകളും ഉപരോധിക്കും. പ്രതിഷേധത്തിൽ നിന്ന് കർഷകർ പിൻമാറണമെന്ന് കേന്ദ്ര കൃഷിമന്ത്രി കർഷകരോട് അഭ്യർഥിച്ചു.
സമരം നടത്തി സംഘർഷങ്ങൾ ഉണ്ടാക്കരുതെന്നും ചർച്ചയുടെ വഴിയിലേക്ക് കർഷകർ എത്തണമെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം, ഡെൽഹി അതിര്‍ത്തിയില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. പത്ത് മാസമായി കർഷകർ പ്രക്ഷോഭം നടത്തിവന്ന മേഖലയിലും സുരക്ഷ ശക്‌തമാക്കി.
Read Also: ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; ന്യൂനമർദമാകുമെന്ന് റിപ്പോർട്