ഭുവനേശ്വർ: ഗുലാബ് ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് ന്യൂനമര്‍ദം ആകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗുലാബ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുകയാണ്. അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയില്‍ നിന്ന് 39000 പേരെ മാറ്റിപാര്‍പ്പിച്ചു.
95 കിലോമീറ്റര്‍ വേഗത്തില്‍ ആന്ധ്ര, ഒഡീഷ തീരം തൊട്ട ഗുലാബ് ചുഴലിക്കാറ്റ് വലിയ ഭീതിയാണ് സൃഷ്‌ടിച്ചിരുന്നത്. ആന്ധ്രയുടെ തീരദേശ ജില്ലയായ ശ്രീകാകുളത്ത് കടലില്‍ ബോട്ടുമറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി.
നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ സെപ്റ്റംബര്‍ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ശക്‌തമോ അതിശക്‌തമായതോ ആയ മഴക്കും കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണം, ശക്‌തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
Read Also: ഡീസല്‍ വിലയില്‍ വീണ്ടും വർധന; മാറ്റമില്ലാതെ പെട്രോൾ വില