തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്‌തമാകാൻ കാരണം.
മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും മൽസ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.
ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറിയതോടെ തെലങ്കാനയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷ്‌ണ, ഗോദാവരി നദികള്‍ കരവിഞ്ഞു. തെലങ്കാനയിലും ആന്ധ്രയുടെ തെക്കന്‍ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.
ആന്ധ്രയില്‍ ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സജ്‌ജീകരിച്ച ക്യാംപുകളിലും വെള്ളം കയറി. ദേശീയദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ ദുരിതബാധിതാ മേഖലകളില്‍ വിന്യസിച്ചു. 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Read Also: ലീഗിന് എതിരായ പ്രവർത്തനങ്ങൾ ‘ഹരിത’യുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല; റുമൈസ റഫീഖ്