ഇന്ത്യക്കാർ പെഗാസസിൽ ഉൾപ്പെട്ടത് മോദിയുടെ ഇസ്രയേൽ യാത്രക്ക് പിന്നാലെ; മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

By Syndicated , Malabar News
pegasus phone tapping
Ajwa Travels

ന്യൂഡെല്‍ഹി: നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദര്‍ശനത്തിന് പിന്നാലെയാണ് പെഗാസസിന്റെ ടാര്‍ഗറ്റ് ലിസ്‌റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പേരുകള്‍ വന്നതെന്ന് ഇസ്രയേല്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍. ഇസ്രയേലി പത്രം ഹാരെറ്റ്‌സിന്റെ ടെക് എഡിറ്റര്‍ ഒമര്‍ ബെഞ്ചകോബാണ് ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഇന്ത്യക്കാര്‍ പെഗാസസ് ടാര്‍ഗറ്റ് പട്ടികയില്‍ വരുന്ന സമയം നോക്കുകയാണെങ്കില്‍, അത് മോദി 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച അതേ മാസത്തിലാണെന്ന് കാണാനാകും. ഹംഗറിയില്‍ നിന്നുള്ളവരുടെ കാര്യം നോക്കൂ, മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2018 ജൂലൈയില്‍ ഹംഗറിയില്‍ സന്ദര്‍ശനം നടത്തിയതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് അവിടെയുള്ളവര്‍ പെഗാസസ് ടാര്‍ഗറ്റുകളാകുന്നത്”- ബെഞ്ചകോബ് പറഞ്ഞു.

പെഗാസസ് വെറുമൊരു സാങ്കേതികവിദ്യ കൈമാറ്റം മാത്രമല്ലെന്നും ആയുധ കച്ചവട ഇടപാടാണെന്നും ബെഞ്ചകോബ് പറഞ്ഞു. മറ്റേതൊരു അന്താരാഷ്‍ട്ര ആയുധ ഇടപാടുകള്‍ പോലെ തന്നെയാണ് പെഗാസസെന്നും അദ്ദേഹം വ്യക്‌തമാക്കി. പെഗാസസ് നിര്‍മാതാക്കളായ കമ്പനിയുടെ സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ പ്രദര്‍ശിപ്പിക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നുവെന്നും ബെഞ്ചകോബ് കൂട്ടിച്ചേർത്തു.

Read also: പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE