ഡെൽഹി: ജാതി, മത സംഘർഷങ്ങൾ കുറക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവതി- യുവാക്കൾ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പു രീതികളിൽ മാറ്റം വരുമെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റെ ആണ് നിരീക്ഷണം. കർണാടക സ്വദേശിയായ യുവതിയും ഉത്തർപ്രദേശുകാരനായ യുവാവും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രധാന നിരീക്ഷണങ്ങൾ.
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്‌തി സ്വാതന്ത്ര്യത്തിൽപ്പെട്ടതാണ്. സങ്കീർണമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിശീലനം നൽകേണ്ടതുണ്ട്. ഇതിനായി പോലീസ് അധികൃതർ എട്ട് ആഴ്‌ചക്കകം മാർഗരേഖ തയാറാക്കണമെന്നും കോടതി നിർദേശിച്ചു.
Also Read: സൈനിക രഹസ്യങ്ങൾ പാകിസ്‌ഥാന് ചോർത്തി; ഡിആർഡിഒ ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം