കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്‌ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. ജസ്‌റ്റിസ് പിവി ആശയുടെ ബെഞ്ചാണ് കമ്പനിയെ വിലക്കിയ സർക്കാർ നടപടിക്ക് ഒരാഴ്‌ചത്തേക്ക് സ്‌റ്റേ അനുവദിച്ചത്.
സർക്കാർ നടപടി ചോദ്യം ചെയ്‌ത് പിഡബ്ള്യൂസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സംസ്‌ഥാന സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കാണിച്ചാണ് അവർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
നിയമനങ്ങളിലെ സുതാര്യത കുറവും, യോഗ്യതയില്ലാത്ത വ്യക്‌തികളെ പ്രധാന സ്‌ഥാനങ്ങളിൽ നിയമിച്ചതും ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന സർക്കാർ നടപടി. കമ്പനിയുമായി വിവിധ പദ്ധതികളുടെ കരാറുകളിൽ സർക്കാർ ഏർപ്പെട്ടിരുന്നു.
എന്നാൽ ഈ കരാറുകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്‌ചയാണ് പിഡബ്ള്യൂസിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് ആരോപണം. നേരത്തെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്ള്യൂസിയെ ഒഴിവാക്കിയിരുന്നു.
Read Also: എല്‍ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി