തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് യോഗത്തില്‍ വച്ച് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും സ്‌ഥാനാര്‍ഥികള്‍ മലിനം ആണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി രംഗത്ത് വന്നത്.
‘അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്‌ഥാനാർഥികള്‍. അവരെ സ്‌ഥാനാർഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ബിജെപി സ്‌ഥാനാർഥികളായ ഈ 31 പേരും. ഇവരെ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പ്രസംഗത്തെ വിമര്‍ശിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്‌ത്രമാണ് ഇത്തരക്കാര്‍ പേറുന്നത് എന്നും എതിര്‍ പാര്‍ട്ടിയിലുള്ളവരെ സഭ്യമായ ഭാഷയില്‍ വിശേഷിപ്പിക്കാന്‍ ഇവര്‍ക്ക് ഒരു കാലത്തും കഴിഞ്ഞിട്ടില്ലെന്നും പ്രതികരണം ഉയര്‍ന്നു വന്നു.
Read also: സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും