കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുക്കം നഗരസഭയില്‍ വിജയിച്ച ലീഗ് വിമതന് വധഭീഷണി. മുക്കം നഗരസഭ മുപ്പതാം ഡിവിഷന്‍ ഇരട്ടക്കുളങ്ങറയില്‍ നിന്നുള്ള കൗണ്‍സിലറായ അബ്‌ദുൾ മജീദിനാണ് വധഭീഷണി. മുക്കം നഗരസഭയില്‍ ഇദ്ദേഹത്തിന്റെ പിന്തുണ എല്‍ഡിഎഫിനായിരുന്നു
ഭാര്യയെ വിധവയാക്കുമെന്ന് സമൂഹ മാദ്ധ്യമം വഴിയായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് മജീദ് മുക്കം പൊലീസില്‍ പരാതി നല്‍കി. യൂത്ത് ലീഗിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ശബ്‌ദ സന്ദേശം കെഎംസിസിയുടെ ഗ്രൂപ്പിലേക്ക് ഹനീഫ എന്നയാള്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നു. അതേ ഗ്രൂപ്പില്‍ അംഗമായ മജീദിന്റെ സഹോദരന്‍ ഹനീഫയെ വിളിച്ചപ്പോള്‍ സഹോദരനോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് മജീദ് പറഞ്ഞു.
മുക്കം നഗരസഭയില്‍ ആകെയുള്ള 33 സീറ്റില്‍ യുഡിഎഫ് – വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍ഡിഎഫിന് 15 സീറ്റും എന്‍ഡിഎക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വധഭീഷണി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read also: പട്ടികവര്‍ഗ വിഭാഗക്കാരുടെ വായ്‌പക്ക് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചു