കോവിഡ്; ചരിത്രത്തിലാദ്യമായി ജനറല്‍ അസംബ്‌ളി മാറ്റിവെച്ച് ഇന്റര്‍പോള്‍

By Staff Reporter, Malabar News
lokajalakam image_malabar news
ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജുര്‍ഗെന്‍ സ്‌റ്റോക്ക്
Ajwa Travels

ലിയോണ്‍: കോവിഡിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്‌ളി മാറ്റിവെച്ചു. ഈ വര്‍ഷം ഡിസംബറില്‍ യുഎഇയില്‍ വെച്ച് നടക്കാനിരുന്ന 89ആമത് ജനറല്‍ അസംബ്‌ളിയാണ് മാറ്റിവച്ചത്.

കോവിഡ് പശ്‌ചാത്തലത്തില്‍ ഈ വര്‍ഷം എവിടെയും ജനറല്‍ അസംബ്‌ളി നടത്താന്‍ കഴിയില്ലെന്നാണ് ഇന്റര്‍പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ വിലയിരുത്തല്‍. കൂടാതെ, നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാല്‍ വെര്‍ച്വല്‍ ജനറല്‍ അസംബ്‌ളി നടക്കാനുളള സാഹചര്യവും നിലവിലില്ലെന്ന് കമ്മിറ്റി പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.

ഭീകരവാദത്തിനെതിരായ സഹകരണം, സംഘടിത കുറ്റകൃത്യങ്ങള്‍, പോലീസിംഗിന്റെ ഇടയിലുളള ക്രിമിനല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയാണ് 194 അംഗങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

മഹാമാരിക്കിടയിലും പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതര്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ജനറല്‍ അസംബ്‌ളി ഈ വര്‍ഷം നടത്തുന്നത് പ്രായോഗികമല്ലെന്നും ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജുര്‍ഗെന്‍ സ്‌റ്റോക്ക് അറിയിച്ചു.

അതേസമയം ജനറല്‍ അസംബ്‌ളിയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, 2022ല്‍ അസംബ്‌ളി ഇന്ത്യയിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ അസംബ്‌ളി മാറ്റിവെച്ച സാഹചര്യത്തില്‍ ഭാവി അസംബ്‌ളിയെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Read Also: ബിഹാര്‍ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE