ജീവനക്കാരുടെ അനാസ്‌ഥ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൊഴിയെടുപ്പ് തുടരുന്നു

By Team Member, Malabar News
Malabarnews_kalamasseri medical college
Representational image
Ajwa Travels

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുപ്പ് തുടരുന്നു. ജീവനക്കാരുടെ അനാസ്‌ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്.

ജീവനക്കാരുടെ അനാസ്‌ഥ മൂലമാണ് കോവിഡ് ബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഹാരിസ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുപ്പ് നടത്തുകയാണ്. ബന്ധുക്കളില്‍ നിന്നും മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം മെഡിക്കല്‍ കോളേജിലെ ഡോക്‌ടർമാരുടെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരുടെയും മൊഴിയെടുത്തു.

ജീവനക്കാരുടെ അനാസ്‌ഥ ചൂണ്ടിക്കാട്ടി രംഗത്ത് വന്ന മെഡിക്കല്‍ കോളേജിലെ ഡോക്‌ടർ നജ്മയുടെ മൊഴിയും ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്‌പെഷ്യൽ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ മൊഴിയെടുപ്പ് നടത്തുന്നത്.

Read also : തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE