ഷാർജ: ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദുബായിലാണ് മൽസരം.
ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മറുവശത്ത് തങ്ങളുടെ മൂന്നാം കിരീട നേട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് കൊൽക്കത്ത. ആവേശോജ്വലമായ ഫൈനൽ മൽസരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
ആദ്യ പകുതിയിൽ ഏഴാം സ്‌ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചെന്നൈയും ഇക്കുറി തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയെന്നാണ് ആരാധകർ പറയുന്നത്.
മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്‌ക്ക് മൂന്നാം കിരീടം ചൂടാം. ഒത്തിണക്കത്തോടെ കളിക്കുന്നതിലും കൊൽക്കത്തയാണ് മുന്നിൽ. എന്നാൽ പറയത്തക്ക പോരായ്‌മകളില്ലാത്ത ചെന്നൈയ്‌ക്ക് മൽസരത്തിൽ നേരിയ മുൻതൂക്കമുണ്ട്.
ഐപിഎൽ 14ആം സീസണിലെ വിജയികൾ ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
Most Read: കോവിഡിന് പിന്നാലെ മുടികൊഴിച്ചിലും, ത്വക് രോഗങ്ങളും; പ്രതിവിധികൾ അറിയാം