ന്യൂ ഡെല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും അവരുടെ ഫോണുകള്‍ കണ്ടുകെട്ടിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദവും ബന്ധുക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി സംസ്‌ക്കരിച്ച നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. ‘എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ്. ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’ അദ്ദേഹം ചോദിച്ചു.
After police denies rape&then hurriedly cremates body of Hathras rape victim, police doesn’t allow Political leaders&media to visit Hathras rape victim’s family. The family is threatened, their phones are confiscated. All happening on the orders of the CM. Democracy? Rule of law?
— Prashant Bhushan (@pbhushan1) October 2, 2020
ഹത്രാസില്‍ സെപ്‌റ്റംബർ 14നായിരുന്നു 19 വയസുള്ള പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Read also: ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു