തിരുവനന്തപുരം: തോമസ് ഐസക്കിനെയും ജി സുധാകരനെയും മൽസരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തള്ളി. ഒരു ജില്ലക്കായി മാത്രം ഇളവ് നൽകാൻ സാധിക്കില്ലെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്‌തമാക്കി.
ആലപ്പുഴയിൽ ജി സുധാകരന് പകരം മറ്റൊരു സ്‌ഥാനാർഥിയെ പരിഗണിച്ചതിന് എതിരെ പരസ്യ പ്രതിഷേധവും ഉയർന്നിരുന്നു. വലിയ ചുടുകാട്ടിലെ ‘പുന്നപ്ര-വയലാർ’ രക്‌തസാക്ഷി സ്‌മാരകത്തിന്റെ മതിലിൽ ജി സുധാകരന് അനുകൂലമായി പോസ്‌റ്ററുകൾ പതിപ്പിക്കുകയും ചെയ്‌തിരുന്നു.’പാർട്ടിക്ക് തുടർഭരണം വേണ്ടേ, ‘ജി’ യെ മാറ്റിയാൽ മണ്ഡലം തോൽക്കും തുടങ്ങിയ വാചകങ്ങളോട് കൂടിയ പോസ്‌റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്‌തമല്ല. പിന്നീട് ചില പ്രവർത്തകരെത്തി പോസ്‌റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു.
Also Read: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ